ന്യൂഡൽഹി :ലഷ്‌കർ ഇ തൊയ്ബയ്ക്ക് വേണ്ടി തീവ്രവാദ പ്രവർത്തനം നടത്തുന്ന കൊടും ഭീകരനെ പാകിസ്ഥാനിൽ വെച്ച് അജ്ഞാത സംഘം വെടിവെച്ച് കൊന്നു.അബു സൈഫുള്ള ഖാലിദ് എന്ന ഭീകരനാണ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ വെടിയേറ്റ് മരിച്ചത്.മാത്‌ലി മേഖലയിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങവെയാണ് മൂന്ന് പേരടങ്ങുന്ന സംഘം വെടി വെച്ചത്.റസാവുള്ള നിമാനി, വിനോദ് കുമാർ,മുഹമ്മദ് സലീം എന്നിങ്ങനെ പല പേരുകളിലാണ് ഇയാൾ ഭീകര പ്രവർത്തനം നടത്തിയത്.ഇന്ത്യക്കെതിരെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുണ്ട്.6 വർഷത്തോളമായി നേപ്പാൾ കേന്ദ്രീകരിച്ച് ലഷ്‌കർ റിക്രൂട്ടിങ്, സാമ്പത്തികം,ലോജിസ്റ്റിക് മേഖലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ ലഷ്കർ ഭീകരർക്ക് സൗകര്യങ്ങൾ ഒരുക്കിയിരുന്നതും ഇയാളായിരുന്നു.
Lashkar terrorist shot dead by unidentified assailants in Pakistan